Friday, 25 April 2014

കൊച്ചാപ്പി കണ്ട ചൊവ്വ.

ഒരിക്കൽ ചൊവ്വയിൽ എത്തിപെട്ട കൊച്ചാപ്പി അവിടെ ഒരുപാടു പേരെ കണ്ടു .അതിൽ മൂന്നു പേരുമായി കൊച്ചാപ്പി സൗഹൃദത്തിലായി.

അതിൽ ഒരാൾ കൃഷ്ണൻ.നാട്ടിലെ പല അമ്പലങ്ങളിലും ഇരുന്നു വെണ്ണയും പാലും കഴിക്കുന്നു എന്ന് വിശ്വാസികൾ അവകാശപെടുന്ന അതെ കൃഷ്ണൻ.അമ്പലമുറ്റത്ത്‌ നിന്ന് അനാചാരങ്ങളുടെ പേരില് പടിയിറക്കപെട്ടവരുടെ വേദന ഇപ്പോഴും അദ്ധേഹത്തെ അസ്വസ്തമാക്കുന്നുണ്ട് .കാവിമുണ്ട്‌ ഉടുത്തു കുറിയിട്ടവരുടെ അക്രമങ്ങൾ കണ്ടു ഭയന്നാണത്രെ പുള്ളി ഇവിടെ എത്തിയത് .ശശികല ടീച്ചർ എന്ന് കേട്ടതും പുള്ളിയുടെ ബോധം പോയി.

ഇനി ഒരാൾ യേശു .തന്റെ വചനങ്ങൾ പിന്തുടർന്ന് വന്ന കുഞ്ഞാടുകളുടെ പ്രവർത്തി കണ്ടു പണ്ട് തന്റെ കുരിശിന്റെ ഇരുവശങ്ങളിൽ കിടന്ന കള്ളന്മാരെ  നമിച്ചുപോയ വ്യക്തി. നേർച്ചപണ്ടമായി വികാരിയായവരുടെ വൈകൃതങ്ങൾ കണ്ടു നാട് വിട്ടതാണ് . വിദ്യാഭ്യാസം കച്ചവടമാക്കാൻ ബൈബിളിൽ എവിടെയാണ് പറഞ്ഞിരിക്കുന്നത് എന്നാണ് പുള്ളി ഇപ്പോൾ തിരയുന്നത്  .

ഇനി ഒരാൾ നബി.പ്രവാചകൻ എന്ന് വിളിക്കുകയും തന്റെ വാക്യങ്ങളെ സ്വാർത്ഥതക്കു വേണ്ടി വളച്ചൊടിക്കുകയും ചെയ്ത വിശ്വാസികളെ കാരണം നാട് വിട്ട ആൾ. അണികൾ ആയുധം എടുക്കുന്നതുകണ്ട് തോറ്റു മടങ്ങിയ ഒരു നേതാവാണ്‌ നബി എന്ന് കൊച്ചാപ്പിക്കു തോന്നി .

അവിടെ ഉള്ളവരെല്ലാം തന്നെ മതവിശ്വാസികളുടെ ചേഷ്ടകൾ കണ്ടു നാട് വിട്ട ദൈവങ്ങൾ ആണ്എന്ന് കൊച്ചാപ്പിക്കു മനസിലായി.എല്ലാവരും എന്ത് കൊണ്ട് ചൊവ്വയിൽ എത്തി എന്ന കൊച്ചാപ്പിയുടെ ചോദ്യത്തിന് മറുപടിയായി എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു ."ആക്രമകാരിയായ മനുഷ്യന്റെ അടുത്ത വരവ് ചൊവ്വയിലേക്ക് ആണെന്ന് അറിഞ്ഞു.ചൊവ്വയിലെങ്കിലും മതവും ജാതിയും വർഗീയതയും ഒന്നും ഇല്ലാത്ത ഒരു സുന്ദരമായ നാട് നേടിയെടുക്കാൻ വേണ്ടി മനുഷ്യനുമായി ഒരു യുദ്ധത്തിനു തയ്യാറെടുക്കുകയാണ് ഞങ്ങൾ ".

വിശ്വാസിയുടെ ക്രൂരതകളിൽ മനം മടുത്തു നാട് വിട്ടവരോടായി കൊച്ചാപ്പി പറഞ്ഞു .നാട്ടിൽ പോയാൽ ഞാൻ അവിശ്വാസിയായി ജീവിക്കും.
അപ്പോൾ കൃഷ്ണൻ പറഞ്ഞു : ലോക സമസ്ത സുഖിനോ ഭവന്തു. 
യേശു പറഞ്ഞു : നിന്നെപോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക.
നബി പറഞ്ഞു :പരസ്പരം സ്നേഹത്തോടെ നോക്കുക .

വിശ്വാസി ആയാലും അവിശ്വാസി ആയാലും പരസ്പരം സ്നേഹിച്ചു ജീവിക്കുന്ന മനുഷ്യനാകാനാണ് അവർ പറഞ്ഞതെന്ന് മനസിലാക്കി മടങ്ങിയ കൊച്ചാപ്പിയുടെ ഉള്ളിൽ കാരണം അറിയാതെ പരസ്പരം കലഹിക്കുന്ന വിഡ്ഢികളെ കുറിച്ചുള്ള ദുഃഖം മാത്രമായിരുന്നു ബാക്കി...     

No comments:

Post a Comment