Thursday, 31 July 2014

സമരമുറ

ഉറക്കെ ചിരിക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം; പൊട്ടിച്ചിരിച്ച് ടര്‍ക്കിഷ് സ്ത്രീകളുടെ പ്രതിഷേധം.
ഈ നിര്‍ദേശം കേരളത്തിൽ ആയിരുന്നെങ്കിൽ ഇങ്ങനെ ഒന്നും ആയിരിക്കില്ലയിരുന്നു പ്രതിഷേധം.നിർദേശം വന്നു കഴിഞ്ഞുള്ള തൊട്ടടുത്ത ദിവസങ്ങളിലെ പത്രവാർത്ത ശ്രദ്ധിക്കാം ആദ്യം.
മാതൃഭൂമി : “ചിരിക്കു സര്ക്കാരിന്റെ വിലക്ക് ”
മനോരമ : “ചിരി ആരോഗ്യത്തിനു ഹാനീകരമാണെന്ന് ശാസ്ത്രത്തിന്റെ കണ്ടെത്തൽ ” ദേശാഭിമാനി : “ചിരിക്കെതിരെ ശബ്ദം ഉയര്ത്തിയ മുഖ്യമന്ത്രി രാജി വെക്കുക” ….അങ്ങനെ പോകുന്നു പത്രവാർത്തകൾ!!
ഇനി ചാനലുകളിൽ വരുന്ന കലാപരുപാടികൾ:::
ഒന്നിൽ രാഹുൽ ഈശ്വരും സംഘവും
ഒന്നിൽ അപ്പുകുട്ടൻ വള്ളികുന്നിന്റെ 1 മാൻ ഷോ
ചിലതിൽ ചര്ച്ചക്കു വിളിച്ചവരെ ഒന്നും പറയാൻ അനുവദിക്കാതെ അവതാരകൻ തന്നെ നിഗമനങ്ങളിൽ എത്തുന്നു.
ഇനി ഈ നാട്ടിൽ അരങ്ങേറാൻ പോകുന്ന റോഡ്‌ഷോസിലേക്ക് വരാം..

സർക്കാരിനെതിരെ ഉള്ള എല്ലാ യുദ്ധങ്ങളുടെയും കളം അനന്തപുരി ആണല്ലോ ? വിദ്യാർഥി സംഘടനകൾ മുതൽ ആരോഗ്യ സംഘടനകൾ വരെ സെക്രട്ടറിയേറ്റിലേക്ക് ധർണ നടത്തി …ചിലതൊക്കെ അക്രമം ആയി മാറി …അക്രമങ്ങൾ തടയാൻ പോലീസ് ലാത്തി മുതൽ ജലപീരങ്കി വരെ ഉപയോഗിച്ചു…പക്ഷേ അടുത്ത ദിവസം മുതൽ പത്ര വാര്ത്തകളും ചര്ച്ചകളും ഒക്കെ പോലീസ് അക്രമങ്ങളെ കുറിച്ച് ആയിരുന്നു … അപ്പോഴും അവിടെ ആരും ഉറക്കെ ചിരിച്ചിട്ടില്ല എന്നതാണ് സത്യം …ചിലപ്പോള ചില മാറ്റങ്ങള്ക്ക് ഒരു പൊട്ടിചിരിയോ ഉറച്ചുള്ള ഒരു വാക്കോ മതിയായേക്കാം .

 നമ്മുടെ പ്രതിഷേധങ്ങളെയും രീതികളെയും കുറ്റപെടുത്തുക അല്ല ഒരിക്കലും..ചില നയങ്ങളെയും രീതികളെയും മാറ്റാൻ യുദ്ധം തന്നെ വേണ്ടി വന്നേക്കാം പക്ഷേ,ചിലപ്പോഴൊക്കെ നമ്മുടെ പ്രതിഷേധം അതിര് കടക്കുന്നു … ചന്ദ്രശേഖരന്റെ മകന് അച്ഛൻ ഇല്ലാതാക്കിയവർ ഗാസയിലെ കുഞ്ഞുങ്ങൾക്ക്‌ വേണ്ടി കരഞ്ഞ നാടാണിത് … മതിൽകെട്ടുകൾക്കു ഉള്ളിൽ പട്ടി കയറിയാലും അന്യ മതക്കാരും താഴ്ന്ന ജാതിക്കാരും കയറാൻ പാടില്ല എന്ന് പറയുന്ന ചില ആരാധനാലയങ്ങൾ ഉള്ള നാടാണിത്…കഴിവുള്ളവർ മാത്രം നിലനില്ക്കുന്ന കലാ മേഖലകിൽ പോലും കലാകാരന്മാര്ക്ക് വിലക്ക് എർപെടുത്തിയ പ്രമാണിമാർ ഉള്ള നാടാണിത് ….ഇങ്ങനെ ഒക്കെ ആണെങ്കിലും കൂട്ടുകാരന് വേണ്ടി വീട് കെട്ടാൻ സഹായിക്കുന്ന ,മണ്ണിനെയും മരങ്ങളെയും പരിപാലിക്കുന്ന,വിശന്നിരിക്കുന്നവന് അന്നം വിളമ്പുന്ന,എന്തിനേറെ പറയുന്നു കൂട്ടുകാരന്റെ ഇഷ്ടം നിറവേറ്റാൻ കാതിലെ കടുക്കൻ വരെ വിലക്കാൻ തയ്യാറായിട്ടുള്ള സ്നേഹം നിറഞ്ഞ എത്രയോ സുമനസ്സുകൾ ഇപ്പോഴും ഇവിടെ ജീവിക്കുന്നു എന്നത് തന്നെയാണ് ഇപ്പോഴും ഈ നാടിനെ ദൈവത്തിന്റെ സ്വന്തം നാടക്കുന്നത് .

Tuesday, 22 July 2014

ത്രിവർണ പതാക

നമ്മുടെ സ്നേഹവും ബഹുമാനവും ഏറ്റുവാങ്ങി, നമ്മുടെ അഭിമാനമായി , ഭാരതത്തിന്റെ ഓരോ വിജയങ്ങളിലും ഉയരങ്ങളിൽ പാറിപറന്നു നില്ക്കുന്ന ഈ ത്രിവർണപതാക നമ്മുടെ ദേശിയ പതാകയായി മാറിയിട്ട് ഇന്നേക്ക് 67 വര്ഷം.രാജ്യം ജാതിയുടെയും മതത്തിന്റെയും വര്ഗതിന്റെയും പാർട്ടിയുടെയും ഭാഷയുടെയും ഒക്കെ പേരില് വേർതിരിക്കപെടുമ്പോഴും എല്ലാ അതിർവരമ്പുകൾക്കും അപ്പുറത്ത് നമ്മൾ ഇന്ത്യക്കാർ എന്ന് നമ്മളെ ഓർമിപ്പിക്കുന്നുണ്ട് ഈ
ത്രിവർണ പതാക .

പലതായി ജനതയെ വേർതിരിച്ചോരാ
കൊടികൾ പലതു പാറുന്നോരി നാട്ടിൽ
ഒന്നാണ് നാമെന്നു ഓതികൊണ്ടൊരു  
ത്രിവർണകൊടി പാറുന്നുണ്ട് .

ജയ് ഹിന്ദ്‌

Thursday, 17 July 2014

indian foot ball team

2014 ലെ ഫിഫ റാങ്കിംഗ് ലിസ്റ്റിൽ ഒന്നാം സ്ഥാനം നേടിയ ജെർമനിക്കു വേണ്ടിയും രണ്ടാം സ്ഥാനം നേടിയ അർജന്റീനക്ക്കു വേണ്ടിയും എന്തിനു എഴാം സ്ഥാനം നേടിയ ബ്രസീലിനു വേണ്ടിയും ഒക്കെ വാദിക്കുകയും പരസ്പരം പഴിചാരുകയും ഒക്കെ ചെയുന്ന 151 ആം സ്ഥാനക്കാരാണ് നമ്മൾ ഇന്ത്യക്കാർ ....അതൊക്കെ നമുക്ക് ഫുട്ബോൾ കളിയോടുള്ള സ്നേഹം തന്നെയാണ് ...പക്ഷെ എന്നാണ് വേൾഡ് കപ്പിൽ നമ്മുടെ ഇന്ത്യൻ ടീം പന്ത് തട്ടുന്നത് നമുക്ക് കാണാൻ കഴിയുക ....

അങ്ങനെ ഇന്ത്യൻ നാഷണൽ ഫുട്ബോൾ ടീമിനെ കുറിച്ച് അറിയാൻ വിക്കിപീഡിയയിൽ തിരഞ്ഞപ്പോഴാണ് ഒരുപാടു കാര്യങ്ങൾ അറിയുന്നത്. 1951 മുതൽ 1962 വരെ ഇന്ത്യൻ ഫുട്ബോളിന്റെ സുവർണകാലം ആയിരുന്നു.സയിദ് അബ്ദുൽ റഹിം എന്ന അമരക്കാരൻ ഇന്ത്യയെ ഏഷ്യയിലെ മികച്ച ടീം ആക്കിയ കാലം. 1956 ലെ സമ്മർ ഒളിമ്പിക്സിൽ ഹാട്രിക് നേടിയ ആദ്യ ഏഷ്യൻ പ്ലയെർ മഹാരാഷ്ട്രക്കാരൻ ആയ Neville D'Souza  ഉൾപെടെ ഉള്ളവർ അടങ്ങിയ ടീം.പിന്നീട് ഒരുപാടു പുരസ്കാരങ്ങൾ നേടിയ ടീം ,1950 ലെ ഫിഫ വേൾഡ് കപ്പിൽ യോഗ്യത നേടിയ ടീം....

അങ്ങനെ ഒരു ടീം ഇവിടെ ഉണ്ടായിട്ടും വേൾഡ് കപ്പ്‌ ഫുട്ബോൾ വരുമ്പോൾ മറ്റു രാജ്യങ്ങൾക്ക് വേണ്ടി ഫ്ലെക്സ് ബോർഡ്‌ സ്ഥാപിക്കാനും ,അവിടുത്തെ കളിക്കാരന് വേണ്ടി ഒപ്പം നില്ക്കുന്നവനോട് തര്ക്കിക്കാനും ഒക്കെയാണ് നമ്മുടെ വിധി ..അങ്ങനെ ഒരു വിധി മാറേണ്ട കാലമായി ...അധികാരികളുടെ കണ്ണ് തുറക്കട്ടെ ...

അടുത്ത വേൾഡ് കപ്പിൽ ഈ മണ്ണിൽ ഒരു ഇന്ത്യൻ ടീമിന്റെ ഫ്ലെക്സ് വെക്കാൻ ,അവര്ക്ക് വേണ്ടി കയ്യടിക്കാൻ,മെസ്സിയെയും നെയ്മരെയും സ്നേഹിച്ച പോലെ സുനിൽ ചേത്രിയെയും,സയിദ് അബ്ദുൽ രഹിമ്നെയും ഒക്കെ സ്നേഹിക്കാൻ ,പിന്നെ ഒരുനാൾ ഫിഫയുടെ വേൾഡ് കപ്പിൽ ഇന്ത്യക്കാരൻ മുത്തമിടുന്ന ആ ദിവസം എല്ലാം മറന്നു ആരത് ഉല്ലസിക്കാൻ, നമ്മളും ആഗ്രഹിക്കുന്നു ...

Friday, 11 July 2014

യാത്ര



നീണ്ടു നിവർന്നു കിടക്കുന്ന
ആ ഏകാന്തമായ വഴിയിലൂടെ
ഒരുമിച്ചാണ് യാത്ര തുടങ്ങിയത്
കണ്ട കാഴ്ചകൾ ഒക്കെയും
സുന്ദരമായിരുന്നു

വഴിയുടെ ഇരുവശത്തും
മഞ്ഞുതുള്ളിയുമായി പ്രണയിച്ചു
നില്ക്കുന്ന പുൽകൊടികൾ
വിരിഞ്ഞ പൂവുകൾ
അതിലെ തേൻ നുകരുന്ന വണ്ടുകൾ
തണൽ വിരിച്ചു മരങ്ങൾ
ശാന്തമായി ഒഴുകുന്ന പുഴ
ആമ്പൽ കുളങ്ങൾ
ദൂത് പോകുന്ന അരയന്നങ്ങൾ
ഒക്കെയും കണ്ടു രസിച്ചു
ചാറ്റൽ മഴയിൽ ഒരു കുടകീഴിൽ
അങ്ങനെ നടക്കുമ്പോൾ
എപ്പഴോ പതറിയ അവളുടെ
മനസിന്റെ തീരുമാനമായിരുന്നു
വഴിപിരിഞ്ഞു രണ്ടാകാൻ

എത്രയോ ചൊല്ലി ഞാൻ
കഴിയില്ല നീ ഇല്ലാതെ
ഇനിയുള്ള വഴികൾ താണ്ടുവാൻ
വാശിയിൽ ഉറച്ചു ഒറ്റക്കവൾ
മുന്നോട്ടുള്ള വഴിയെ
തനിയെ നടന്നു

ഒറ്റയ്ക്ക് പുതുവഴിയെ നടക്കാൻ
കരുത്തു കുറഞ്ഞിട്ടോ എന്തോ
വന്ന വഴിയെ തിരികെ നടന്നു
പക്ഷെ കാഴ്ചകൾ ഒക്കെയും
പാടെ മാറി

മഞ്ഞു തുള്ളിയുമായി പ്രണയം നടിച്ച
പുൽകൊടികൾ ഒക്കെയും
വാടികരിഞ്ഞിരുന്നു
വണ്ടുകൾ ഉപേക്ഷിച്ച പൂവുകൾ
ഒക്കെയും കൊഴിഞ്ഞു വീണിരുന്നു
തണൽ മരങ്ങൾ ഒക്കെയും തകര്ന്നു വീണിരുന്നു
പുഴകൾ ഒക്കെയും വറ്റിയിരുന്നു

അവൾക്കു ഒപ്പമുള്ള  യാത്രയിൽ കണ്ടതാണോ
തനിച്ചുള്ള യാത്രയിൽ കണ്ടതാണോ യാഥാർത്ഥ്യം
തിരിച്ചറിയുന്നത്‌ ഒന്ന് മാത്രം
ഒത്തുചേരലുകളുടെ സൗന്ദര്യം കാത്തു സൂക്ഷിക്കുക
വേർപെടെലുകൾ ജീവിതത്തെ വികൃതമാക്കും  

Thursday, 10 July 2014

കേന്ദ്ര ബജ്ജറ്റ് 2014



ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി  മോഡി സര്ക്കാരിന്റെ ആദ്യ കേന്ദ്ര ബജ്ജറ്റ് അവതരിപ്പിച്ചു .എല്ലാ മേഖലകളിലെയും അത്യാവശ്യങ്ങളെയും പരിഗണിച്ചു കൊണ്ടുള്ള ഒരു ബജ്ജറ്റ് ആണ് ഇതെന്ന് തോനുന്നു ...

ബജറ്റിലെ 10 ഓർമപെടുത്തലുകൾ ...

1) മദ്യത്തെകാൾ വിഷമാണ് സിഗരറ്റ് എന്ന് ബജറ്റ് നമ്മെ ഓർമപെടുത്തുന്നു. (സിഗററ്റിന്റെ എക്‌സൈസ് ഡ്യൂട്ടി 72 ശതമാനമായി ഉയര്‍ത്തി, മദ്യത്തിന്റെ വില കുറച്ചു ).

2) കർഷകർ ഇപ്പോഴും ഭൂരഹിതർ ആണ്, വായ്പ എടുക്കാതെ അവര്ക്ക് കൃഷി ചെയ്യാൻ സാധിക്കില്ല്ല  എന്ന് ബജറ്റ് നമ്മെ ഓർമപെടുത്തുന്നു.(ഭൂരഹിത കര്‍ഷകര്‍ക്ക് നബാര്‍ഡ് വഴി 5 ലക്ഷം രൂപ വായ്പ, കാര്‍ഷിക വായ്പകള്‍ക്ക് എട്ടുലക്ഷം കോടി രൂപ).

3) യുദ്ധത്തിൽ ബാക്കിയാകുന്നത് സ്മാരകങ്ങളും മ്യുസിയത്തിൽ സൂക്ഷിക്കേണ്ട ചിലതും     ആണെന്ന് ബജറ്റ് നമ്മെ ഓർമപെടുത്തുന്നു. (യുദ്ധ സ്മാരകത്തിനും യുദ്ധ മ്യൂസിയത്തിനും 1000 കോടി).

4) നഗരങ്ങളിലെ യുവാക്കൾ എല്ലാം തന്നെ ബിസ്സിനെസ്സ്മാൻമാരാണ് എന്ന് ബജറ്റ് നമ്മെ ഓർമപെടുത്തുന്നു. (ഗ്രാമീണയുവാക്കള്‍ക്കായി ബിസിനസ് സ്റ്റാര്‍ട്ടപ് പദ്ധതി).

5) നിരവധി പേരുടെ പാപങ്ങൾ ഏറ്റുവാങ്ങി മുക്തി നല്കുമ്പോഴും സ്വയം മാലിന്യമുക്തം ആകാൻ ഗംഗക്കു കഴിയുന്നില്ല എന്ന് ബജറ്റ് നമ്മെ ഓർമപെടുത്തുന്നു.(ഗംഗാ ശുചിത്വ പദ്ധതിക്ക് 4,400 കോടി).

6) ഗോവയിലെ നിശാക്ലബ്ബുകളിൽ ഇനി തിരക്ക് കുറയും എന്ന് ബജറ്റ് നമ്മെ ഓർമപെടുത്തുന്നു.(ഗോവയില്‍ ലോക നിലവാരമുള്ള കണ്‍വെന്‍ഷന്‍ സെന്റര്‍).

7) സുരക്ഷ ആവശ്യമുള്ള സ്ത്രീകള് വൻ നഗരങ്ങളിലേക്ക് കൂട്മാറ്റണം എന്ന് ബജറ്റ് നമ്മെ ഓർമപെടുത്തുന്നു.(വന്‍നഗരങ്ങളിലെ സ്ത്രീസുരക്ഷയ്ക്ക് 100കോടി).

8) ഉരുക്ക് മനുഷ്യരുടെ പ്രതിമകൾ സൃഷ്ടിക്കാൻ കോടികൾ വേണ്ടി വരും എന്ന് ബജറ്റ് നമ്മെ ഓർമപെടുത്തുന്നു.(ഗുജറാത്തിലെ സര്‍ദാര്‍ പട്ടേലിന്റെ പ്രതിമയ്ക്ക് 200 കോടി).

9) പുതിയ ഒരു സരിത നായർ ജനിച്ചേക്കാം എന്ന് ബജറ്റ് നമ്മെ ഓർമപെടുത്തുന്നു.(അത്യാധുനിക സോളാര്‍ പദ്ധതികള്‍ക്ക് 5000 കോടി).

10) വജ്രം എപ്പോഴും വിലപിടിപ്പുള്ള വസ്തു ആയിരിക്കും എന്ന് ബജറ്റ് നമ്മെ ഓർമപെടുത്തുന്നു.(വജ്രത്തിന് വില കൂടും).

എന്തൊക്കെയായാലും ഇസ്ലാം വിരുദ്ധൻ എന്ന് വിളിപേര് കേട്ടിട്ടും തന്റെ ആദ്യ ബജ്ജറ്റിൽ തന്നെ മദ്രസ വികസനത്തിന്‌ 100 കോടി മാറ്റിവെച്ച ഒരു പ്രധാന മന്ത്രി ഭരിച്ച നാട്ടിൽ ജീവിക്കാൻ കഴിഞ്ഞല്ലോ (ഇപ്പോഴാണ്‌ ശരിക്കും ഉള്ള മതേതരത്വം നടപ്പിലായത് ).
 ഈ ബജ്ജറ്റിൽ പറഞ്ഞ പോലെയുള്ള കാര്യങ്ങളിൽ ചിലതെങ്കിലും നടപ്പിലായാൽ അത് നല്ലതാണു...അങ്ങനെ സംഭവിക്കട്ടെ എന്ന് ആഗ്രഹിക്കാം...