Friday, 11 July 2014

യാത്ര



നീണ്ടു നിവർന്നു കിടക്കുന്ന
ആ ഏകാന്തമായ വഴിയിലൂടെ
ഒരുമിച്ചാണ് യാത്ര തുടങ്ങിയത്
കണ്ട കാഴ്ചകൾ ഒക്കെയും
സുന്ദരമായിരുന്നു

വഴിയുടെ ഇരുവശത്തും
മഞ്ഞുതുള്ളിയുമായി പ്രണയിച്ചു
നില്ക്കുന്ന പുൽകൊടികൾ
വിരിഞ്ഞ പൂവുകൾ
അതിലെ തേൻ നുകരുന്ന വണ്ടുകൾ
തണൽ വിരിച്ചു മരങ്ങൾ
ശാന്തമായി ഒഴുകുന്ന പുഴ
ആമ്പൽ കുളങ്ങൾ
ദൂത് പോകുന്ന അരയന്നങ്ങൾ
ഒക്കെയും കണ്ടു രസിച്ചു
ചാറ്റൽ മഴയിൽ ഒരു കുടകീഴിൽ
അങ്ങനെ നടക്കുമ്പോൾ
എപ്പഴോ പതറിയ അവളുടെ
മനസിന്റെ തീരുമാനമായിരുന്നു
വഴിപിരിഞ്ഞു രണ്ടാകാൻ

എത്രയോ ചൊല്ലി ഞാൻ
കഴിയില്ല നീ ഇല്ലാതെ
ഇനിയുള്ള വഴികൾ താണ്ടുവാൻ
വാശിയിൽ ഉറച്ചു ഒറ്റക്കവൾ
മുന്നോട്ടുള്ള വഴിയെ
തനിയെ നടന്നു

ഒറ്റയ്ക്ക് പുതുവഴിയെ നടക്കാൻ
കരുത്തു കുറഞ്ഞിട്ടോ എന്തോ
വന്ന വഴിയെ തിരികെ നടന്നു
പക്ഷെ കാഴ്ചകൾ ഒക്കെയും
പാടെ മാറി

മഞ്ഞു തുള്ളിയുമായി പ്രണയം നടിച്ച
പുൽകൊടികൾ ഒക്കെയും
വാടികരിഞ്ഞിരുന്നു
വണ്ടുകൾ ഉപേക്ഷിച്ച പൂവുകൾ
ഒക്കെയും കൊഴിഞ്ഞു വീണിരുന്നു
തണൽ മരങ്ങൾ ഒക്കെയും തകര്ന്നു വീണിരുന്നു
പുഴകൾ ഒക്കെയും വറ്റിയിരുന്നു

അവൾക്കു ഒപ്പമുള്ള  യാത്രയിൽ കണ്ടതാണോ
തനിച്ചുള്ള യാത്രയിൽ കണ്ടതാണോ യാഥാർത്ഥ്യം
തിരിച്ചറിയുന്നത്‌ ഒന്ന് മാത്രം
ഒത്തുചേരലുകളുടെ സൗന്ദര്യം കാത്തു സൂക്ഷിക്കുക
വേർപെടെലുകൾ ജീവിതത്തെ വികൃതമാക്കും  

No comments:

Post a Comment