കൂറ്റൻ കെട്ടിടത്തിന്റെ നാലാം നിലയിൽ തന്റെ അധ്വാനം കൊണ്ട് സ്വന്തമാക്കിയ ഫ്ലാറ്റിന്റെ വരാന്തയിൽ ഇരുന്നു അയാൾ മഴ ആസ്വദിക്കുകയാണ് .മഴ അയാളെ പലതും ഓർമിപ്പിച്ചു,അയാളുടെ ബാല്യത്തെ, അയാളിലെ പ്രണയത്തെ,അനുഭവിച്ച വിരഹത്തെ,കണ്ടു കൊതിച്ച സ്വപ്നങ്ങളെ...അങ്ങനെ ഓര്മകളുടെ തീരത്തേക്ക് അയാളെ കൂട്ടികൊണ്ട് പോകുന്ന ആ മഴയ്ക്ക് മധുരമാണ് എന്ന് അയാള്ക്ക് തോന്നി .
ആ മഴ തന്നെ നനയുന്ന മറ്റൊരാളുണ്ട് താഴെ.ചോർന്നൊലിക്കുന്ന വീട്ടിൽ കുടുംബത്തിനു സുരക്ഷിതത്വം നല്കാൻ കഴിയാതെ, മഴകെടുതിയിൽ നശിച്ചുപോയ കൃഷിയെ നോക്കി മഴയെ ശപിക്കണോ, സ്വന്തം വിധിയെ പഴിക്കണോ എന്നറിയാതെ പകച്ചു നില്ക്കുന്ന ഒരു കർഷകൻ.അയാൾ നനഞ്ഞ മഴയ്ക്ക് കണ്ണീരിന്റെ ഉപ്പായിരുന്നു.
പെയ്തത് ഒരേ വെള്ള തുള്ളികൾ തന്നെയാണ് പക്ഷെ ആ മഴ നല്കിയ അനുഭവങ്ങൾ രണ്ടായിരുന്നു.ചോർന്നൊലിക്കാത്ത ഒരു കൂരയും ആഹാരത്തിന് വഴിയും ഉണ്ടെങ്കിൽ മഴയുടെയും മഞ്ഞിന്റെയും ഒക്കെ സൗന്ദര്യം കാണാൻ കഴിയും.മഴയുടെ സൗന്ദര്യത്തെ എഴുതുകയും വരക്കുകയും ദ്രിശ്യവൽക്കരിക്കുകയും ഒക്കെ ചെയ്ത ഒരുപാടു കലാകാരൻമാർ ഉണ്ടായിരുന്നു.മഴ നല്കിയ ദുരന്തങ്ങൾ പത്രവാര്തകളിൽ മാത്രം ഒതുങ്ങി.മഴയ്ക്ക് സൗന്ദര്യം ഇല്ല എന്ന് ഞാൻ ഒരിക്കലും പറയില്ല ,പക്ഷെ അത് കാണാൻ അവസരം കഴിയുന്നവർ ചുരുക്കമാണ് ...
No comments:
Post a Comment